Sunday 29 December 2013

തനതു ലിപി തന്നെ വേണം


Mathrubhoomi Weekly 2013 Dec 29


ലേഖകന്‍ - മനോജ് കെ പുതിയവിള

ഈ ലേഖനത്തില്‍ ഉപയോഗിക്കപ്പെട്ട പുതുപദങ്ങള്‍

Copyleft - Copyright ന്റെ വിപരീതപദം.
വിഘടിതലിപിസഞ്ജയം - വേര്‍പിരിഞ്ഞു നില്‍ക്കുന്ന അക്ഷരക്കൂട്ടം.
സമ്പൂര്‍ണ്ണലിപിസഞ്ജയം - പൂര്‍ണ്ണമായി നിലകൊള്ളുന്ന അക്ഷരക്കൂട്ടം.

..ആട്ടം കാണുന്നതു് കഥയറിഞ്ഞിട്ടുവേണം.

പ്രസക്തഭാഗങ്ങള്‍

- 16-12-1967ല്‍ ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ കത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നതു് - "ഈ ലിപി (പുതിയലിപി) എഴുതാന്‍ പഠിപ്പിക്കരുതു്. അച്ചടിക്കും ടൈപ്പ്റൈറ്ററിനും വേണ്ടി മാത്രമാണു്."

- യൂണിക്കോഡ് എന്‍കോഡിംഗുമായി ബന്ധപ്പെട്ടു ഭാഷാപരമായ പലകാര്യങ്ങളും തീരുമാനിക്കേണ്ടതായിരുന്നെങ്കിലും സാംസ്കാരികം, വിദ്യഭ്യാസം തുടങ്ങിയ വകുപ്പുകളുമായോ ഈ രംഗങ്ങളിലെ യഥാര്‍ത്ഥ വിദഗ്ദ്ധരുമായോ കൂടിയാലോചിക്കാനോ സമഗ്രമായ പഠനം നടത്തി ശരിയായ തീരുമാനം എടുക്കാനോ ഈ വകുപ്പുകളെ ഏകോപിച്ചു പ്രവര്‍ത്തിപ്പിക്കുവാനോ ഉത്തരവാദപ്പെട്ടവര്‍ക്കു കഴിഞ്ഞില്ല.

- നമ്മുടെ ഭാഷാപണ്ഡിതരില്‍ മഹാഭൂരിപക്ഷവും കമ്പ്യൂട്ടറില്‍ ഒരു വരി ടൈപ്പു പോലും ചെയ്യാത്തവരോ തരം താണ എന്തോ ഒക്കെ ആയി കണക്കാക്കുന്നവരോ ആണു്. വേറെ ചിലരാകട്ടെ പണ്ടു പഠിച്ച പാഠം മാത്രം പാടുന്നവരും. റ്റൈപ്പ്റൈറ്ററിനു വേണ്ടി ലിപിയെ വെട്ടിമുറിച്ച മഹാവിപ്ലവത്തിന്റെ ഹാങ്ങോവറില്‍ നില്‍ക്കുകയും ആ നടപടിയുടെയും അതു നടപ്പാക്കിയ മഹാരഥന്മാരുടെയും പൈതൃകം അവകാശപ്പെടുകയും പുതിയ സാങ്കേതിക വിദ്യാമുന്നേറ്റങ്ങള്‍ മനസ്സിലാക്കാതെ അക്കാലത്തെ വാദങ്ങളുടെ തുടര്‍വാദങ്ങള്‍ നടത്തുകയുമൊക്കെയാണു് അവര്‍. മറുപക്ഷത്താകട്ടെ, ഭാഷാപഠനം അവഗണിക്കുകയും മാതൃഭാഷ അപമാനമായി കരുതുകയും നിവൃത്തികേടുകൊണ്ടു മാത്രം രണ്ടാം ഭാഷയായി പേരിനു വേണ്ടി പഠിച്ചെന്നു വരുത്തകയും ചെയ്ത പുതിയ തലമുറക്കരായ ഐ ടി വിദഗ്ദ്ധരും. അമ്പു കുമ്പളത്തും വില്ലു ചേപ്പാട്ടുമായി നമ്മള്‍ അങ്ങനെ നിഴല്‍യുദ്ധങ്ങള്‍ നയിച്ചു വിനോദിച്ചു കാലം ഒരുപാടു പാഴാക്കി.

- ഭാഷാസ്നേഹികളായ ശമ്പളമോ പ്രതിഫലമോ ഇല്ലാതെ പ്രവര്‍ത്തിച്ച ഒരു കൂട്ടം സുമനസ്സുകളുടെ ശ്രമഫലമായി മലയാളത്തിന്റെ യൂണിക്കോഡ് എന്‍കോഡിംഗും അതിന്റെ അനവധിയായ കമ്പ്യൂട്ടര്‍ പ്രയുക്തികളും ഇതിനകം യാഥാര്‍ത്ഥ്യമാകുകയും ആ രംഗങ്ങളിലെല്ലാം ഒട്ടേറെ മുന്നോട്ടു് പോകുകയും ആസന്നമരണമെന്നു പലരും ഭയന്നിരുന്ന മലയാളത്തിന്റെ നവവസന്തം ഇന്റര്‍നെറ്റിന്റെ മായാലോകത്തു് വിരിയിക്കാന്‍ വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു.

- ഇന്റര്‍നെറ്റിലെ ഏതാണ്ടെല്ലാ സേവനദാതാക്കളും സ്വീകരിച്ചിരിക്കുന്നതു് തനതുലിപിസഞ്ജയം ആണെന്നതിനാല്‍ അതിന്റെ സാന്നിദ്ധ്യമാണു് സര്‍വ്വത്ര. അതു് ആ ലിപിസഞ്ജയത്തിന്റെ സ്വീകാര്യതയാണു് കാണിക്കുന്നതു്.

- സര്‍ക്കാരിന്റെ നിര്‍ദ്ദേശം അവഗണിച്ചു് 70-കള്‍ മുതല്‍ തനതുലിപി പഠിപ്പിക്കാതിരിക്കുകയും വിഘടിതലിപി എഴുതിപ്പഠിപ്പിക്കുകയും ചെയ്ത വിദ്യാഭ്യാസവകുപ്പ് വരുത്തിവച്ച ഒരു വിനയാണു് ഇന്നത്തെ തലമുറയ്ക്കു് തനതുലിപി എഴുതാന്‍ വശമില്ലാതാക്കിയതു്.

- ഏതു ലിപി കിട്ടാനും ഒരേ കീബോര്‍ഡില്‍ ഒരേ തരം ടൈപ്പിംഗ് ചെയ്താല്‍ മതി. ഇഷ്ടമുള്ള ലിപി തിരഞ്ഞെടുക്കാം. കൗതുകകരമായ കാര്യം,....

- ഇതിനു വഴി തുറക്കുന്ന വലിയൊരു ചുവടുവെപ്പായിരുന്നു ഇക്കൊല്ലം മൂന്നു് ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങള്‍ ടെക്കിലും യൂണിക്കോഡ് ഫോണ്ടിലും രൂപകല്പനചെയ്തു പ്രസിദ്ധീകരിക്കാന്‍ നടത്തിയ ശ്രമം. എന്നാല്‍ വിദണ്ഡ‍വാദങ്ങളുയര്‍ത്തി ചില തല്പരകക്ഷിള്‍ അതു് അട്ടിമറിച്ചതായാണു് പത്രങ്ങളില്‍ കണ്ടതു്.

- ഈ ലിപിസഞ്ജയം ഉണ്ടാക്കുന്ന ഗണ്യമായ സ്ഥലലാഭം പരിഗണിച്ചു് പത്രമാസികകളെല്ലാം അതിവേഗം ഇതിലേക്കു് മാറാനാണു് സാദ്ധ്യത.....ടണ്‍ കണക്കിനു് കടലാസും അതിന്റെ വിലയുമാണു് ലാഭിക്കാന്‍ പോകുന്നതു്.....തനതു ലിപിയില്‍ നിന്നും വിഘടിതലിപിയിലേക്കുള്ള മാറ്റത്തില്‍ 10% മുതല്‍ 15% വരെ അധികം സ്ഥലം അച്ചടിക്കാനയെടുക്കും എന്നൊരു കണക്കു് മുന്‍പു തന്നെയുണ്ടു്. ക‌ു യും, ക‌ൂ യും, ക്‌ത യുമൊക്കെ പിരിച്ചു നീളം വെപ്പിക്കലായിരുന്നല്ലോ പരിഷ്ക്കരണം....100 പേജ് അച്ചടിക്കുന്ന പുസ്തകം 80 പേജായി ചുരുങ്ങുക എന്നതു് പ്രസാധനവ്യവസായത്തെ സംബന്ധിച്ചു് അവഗണിക്കാന്‍ കഴിയാത്ത കണക്കാണു്....അത്രയും സ്പേസില്‍ ഇടാന്‍ കഴിയുന്ന ഒരു ദിവസത്തെ പരസ്യങ്ങള്‍ക്കു് എത്ര ലക്ഷങ്ങളുടെ വില വരും?

- അച്ചടിച്ച പുസ്തകത്തിനു പുറമേ ഇ-പുസ്തക രീതിയില്‍ കമ്പ്യൂട്ടറുകളിലും മൊബൈലിലും ടാബ്ലറ്റുകളിലും എല്ലാം ലഭ്യമാക്കാനും കാഴ്ചശക്തിക്കുറവുള്ള കുട്ടികള്‍ക്കു് ടെക്സ്റ്റ് റ്റു സ്പീച്ച് സംവിധാനത്തിലൂടെ ശബ്ദിക്കുന്ന പുസ്തകങ്ങള്‍ ആയി ലഭ്യമാക്കാനും അന്ധര്‍ക്കായി ബ്രെയില്‍ ലിപിയിലേക്കു് പാഠപുസ്തകങ്ങള്‍ പരിവര്‍ത്തിപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കും.

- പത്രങ്ങള്‍ അടക്കമുള്ള പ്രസിദ്ധീകരണങ്ങളും പുസ്തക പ്രസാധകരും സ്വന്തം പസിദ്ധീകരണങ്ങളില്‍ ഇതു് (മാനവീകരണം) പാലിക്കാന്‍ തീരുമാനിച്ചാല്‍ മതി.

- അടിവര കൊണ്ടു് പിശകു് ചൂണ്ടിക്കാണിക്കുന്ന സ്പെല്‍ ചെക്കും ഗ്രാമര്‍ചെക്കും ഏര്‍പ്പെടുത്തി അതും പരിഹരിക്കാം.

.

No comments:

Post a Comment